മിഥുന് വിട നൽകാനൊരുങ്ങി നാട്
മിഥുന് വിട നൽകാനൊരുങ്ങി നാട്; അമ്മ കുവൈറ്റിൽ നിന്ന് നാട്ടിൽ എത്തി, സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക്
കൊല്ലം തേവലക്കരയിലെ ദാരുണ അപകടത്തിൽ മരണപ്പെട്ട മിഥുന് വിട നൽകാനൊരുങ്ങുകയാണ് നാട്. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പഠിച്ചു വരികയായിരുന്ന പതിനഞ്ചുകാരനായ മിഥുന് കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെ കെട്ടിടത്തിനു മുകളിലൂടെ താഴ്ന്നു കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് മരിച്ചത്.
മിഥുന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം സൂക്ഷിച്ചിരുന്നു. അമ്മ സുജ കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ അവര്‍ എത്തി അവിടെ നിന്ന് നേരേ തേവലക്കരയിലെ വീട്ടിലേക്ക് എത്തി. ഉച്ചയ്ക്ക് 12 മണിവരെ മിഥുന്റെ മൃതദേഹം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിനായി വെക്കുന്നതാണ്. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.
വൈകിട്ട് 5 മണിക്ക് വിളന്തറയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും. കുട്ടിയുടെ മരണത്തിൽ മുഴുവൻ ഗ്രാമം തന്നെ കണ്ണീരിലാണ്. ദുരന്തം അറിയിച്ച നിമിഷം മുതൽ തന്നെ ഗ്രാമം ദുഃഖത്തിലാഴ്ന്നിരിക്കുകയാണ്.
കെ.എസ്.ഇ.ബിയെയും പ്രതിഷേധം നേരിടേണ്ടി വന്നു. വൈദ്യുതി ലൈൻ താഴ്ന്ന നിലയിലായിരുന്നുവെന്നും കാലങ്ങളായി പ്രശ്നം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. പ്രധാനാധ്യാപിക സുജയെ സസ്പെൻഡ് ചെയ്തതോടെ കൂടുതൽ അന്വേഷണങ്ങൾക്കായി വിദ്യാഭ്യാസ വകുപ്പും രംഗത്തെത്തിയിരിക്കുകയാണ്. അനാസ്ഥയും സുരക്ഷാ വീഴ്ചയുമാണ് കുട്ടിയുടെ മരണക്കാരണമെന്ന് തന്നെ വിലയിരുത്തപ്പെടുന്നു.

കെ.എസ്.ഇ.ബി ഇതിനോടകം തന്നെ 5 ലക്ഷം രൂപ നഷ്ടപരിഹാരമായി കുടുംബത്തിന് കൈമാറി. ഇതോടൊപ്പം,. മിഥുന്റെ മരണത്തിൽ രാഷ്ട്രീയ സംഘടനകളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. കെ എസ് ഇ ബി യുടെയും സ്കൂളിന്റെയും അനാസ്ഥക്ക് എതിരെ പ്രതിഷേധ സമരങ്ങളും പ്രകടനങ്ങളും പല ഭാഗത്തുമായി നടന്നു
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, . മാനേജ്മെന്റ്, അപകടത്തിൽ നിന്ന് മുഖം രക്ഷിക്കാൻ പ്രധാനാധ്യാപികയെ ബലിയാടാക്കുകയാണെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു.
