ഇനി ഖത്തറിനെ ആക്രമിക്കില്ല–ട്രംപ്
ദോഹ ഉച്ചകോടിക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർണായക പ്രസ്താവനയുമായി രംഗത്തെത്തി. ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല എന്ന് നെതന്യാഹു തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് വ്യക്തമാക്കി. ഖത്തറിനെ ആക്രമിക്കാനുള്ള തീരുമാനം തന്റേതല്ലെന്നും അത് മുഴുവൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റേതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഖത്തറിനെതിരെ ആക്രമണം നടത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചില്ലെന്ന് നെതന്യാഹുവിനെതിരെ തനിക്ക് അതൃപ്തിയുണ്ടെന്നും, എന്നാൽ നിലവിൽ ഖത്തറിനെതിരെ യുദ്ധ നടപടികൾ സ്വീകരിക്കില്ലെന്ന് ഇസ്രയേൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹ ഉച്ചകോടിയിൽ നിന്നുയർന്ന സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.
അതേസമയം, ഹമാസിനെതിരെ ഇസ്രയേൽ തുടർ നടപടികൾ സ്വീകരിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും അതിരുകൾ കടന്നും നടപടി സ്വീകരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിന് ഒരു സ്ഥലത്തും സുരക്ഷിതത്വം ലഭിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.

ഇപ്പോൾ വെറും ₹499 രൂപയ്ക്ക് പരസ്യം ചെയ്യൂ!
PoliticalEye.News വഴി നിങ്ങളുടെ കാർ എളുപ്പത്തിൽ വിൽക്കാം 🚀
കൂടുതൽ അറിയാൻ WhatsApp ചെയ്യൂ 👉 919447843369
ട്രംപ് ഹമാസിനോട് മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണം എന്നും സന്ദേശം നൽകി. സമാധാന ശ്രമങ്ങൾക്ക് കരുത്തേകുന്ന രീതിയിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം ഖത്തറിന്റെയും ഗൾഫ് മേഖലയുടെയും രാഷ്ട്രീയ സാഹചര്യങ്ങളെ സ്വാധീനിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

