കാമുകനൊപ്പം ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ;

കാമുകനൊപ്പം ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ;

തൃശ്ശൂർ: കാമുകനും കുടുംബവുംചേർന്ന്കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ സമീപത്തായിട്ടാണ് മൃതദേഹംകണ്ടെത്തിയത്.ബാഗിനുള്ളിൽഅഴുകിയ നിലയിലായിരുന്നു മൃതദേഹം. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ അടുത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹാവ ശിഷ്ടം കണ്ടെത്തിയത്. കുട്ടിയുടെ അമ്മയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹംകണ്ടെത്തിയത്.

തമിഴ്നാട് സ്വദേശികളായ ശ്രീപ്രിയ – മണിബാലൻ ദമ്പതികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്.മാസങ്ങൾക്ക് മുമ്പ് ശ്രീപ്രിയയും ആൺസുഹൃത്ത് ജയസൂര്യനുംതമിഴ്നാട്ടിൽ നിന്നും ഒളിച്ചോടി മലപ്പുറംതിരൂരിലെത്തിയിരുന്നു. ഇവിടെ വച്ച് ജയസൂര്യനും പിതാവ് കുമാറും ചേർന്ന് കുട്ടിയെ മർദിച്ചു കൊലപ്പെടുത്തി എന്നാണ് ശ്രീപ്രിയ മൊഴി നൽകിയിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം തൃശ്ശൂരിലേക്ക് പോകുന്ന വഴി ഉപേക്ഷിച്ചുവെന്നും മൊഴിനൽകിയിരുന്നു. ഇതിന്റെഅടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തിരൂരിനടുത്ത് തലക്കാട് പഞ്ചായത്തിൽപുല്ലൂരാൽ എസ്.ഐ.ഒ. ബസ്റ്റോപ്പിന് സമീപത്തായിരുന്നു ശ്രീപ്രിയയും കാമുകനും താമസിച്ചിരുന്നത്. മൂന്ന് മാസം മുമ്പായിരുന്നു തമിഴ്നാട് നെയ്‌വേലി സ്വദേശി ജയസൂര്യ (23)യ്ക്കൊപ്പം ശ്രീപ്രിയ തിരൂരിലെത്തിയത്. ഇവരെ ഭർത്താവും വീട്ടുകാരുംതിരഞ്ഞുവരികയായിരുന്നു. ഇതിനിടെ ശ്രീപ്രിയയെ തിരൂരിലുള്ള ഒരു ഹോട്ടലിൽ വെച്ചു കണ്ടതായി വിജയയുടെ ഭർത്താവ് ചിദംബരശൻ വീട്ടിൽ വന്നു പറഞ്ഞു. പിറ്റേദിവസം ഇവർ സ്ഥലത്ത് പോയി നോക്കിയെങ്കിലും ശ്രീപ്രിയയെ കണ്ടില്ല. തിരികെ പോകാൻ ഒരുങ്ങുമ്പോൾ ഹോട്ടലിൽ ശ്രീപ്രിയയെ കണ്ടു. തുടർന്ന് ഇവരോട് കാര്യങ്ങൾചോദിച്ചപ്പോൾ ആദ്യമൊന്നുംതുറന്നുപറയാൻ കൂട്ടാക്കിയില്ലെന്ന് വിജയ പറയുന്നു.

ശ്രീപ്രിയയെ മുറിയിൽ പൂട്ടിയിട്ട ശേഷം അച്ഛനും കാമുകനും ചേർന്ന് കുട്ടിയെ അടിച്ചു കൊലപ്പെടുത്തിയെന്നാണ് ശ്രീപ്രിയ മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് കുട്ടിയുടെ മൃതദേഹം തൃശ്ശൂരിലേക്ക് പോകുന്ന ട്രെയിൻ കയറിയ ശേഷം ഉപേക്ഷിച്ചുവെന്നാണ് മൊഴി നൽകിയിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽകണ്ടെത്തിയത്.

കാമുകനൊപ്പം ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ;


Discover more from politicaleye.news

Subscribe to get the latest posts to your email.

Leave a Reply