വെബ് ഡസ്ക് :-പേരൂർക്കട ദത്ത് വിവാദത്തിലെ നിയമപോരാട്ടത്തോടെ പൊതു ശ്രദ്ധ നേടിയ അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ്ബ് രജിസ്ട്രാർ ഓഫീസില്‍ ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തു.
കുഞ്ഞ് എയ്ഡനോടൊപ്പമാണ് ഇരുവരും രജിസ്ട്രാർ ഓഫീസില്‍ എത്തിയത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സിപിഐഎം പേരൂര്‍ക്കട ഏരിയ കമ്മിറ്റി അംഗം പിഎസ് ജയചന്ദ്രന്റെ മകളാണ് അനുപമ എസ് ചന്ദ്രന്. അജിത്തുമായി അനുപമ പ്രണയത്തിലായിരുന്നു. അജിത്ത് വിവാഹിതനും ദളിത് ക്രിസ്ത്യനും ആയതിനാല്‍ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ അനുപമ ഗര്‍ഭിണിയായ അനുപമ 2020 ഒക്ടോബര്‍ 19 ന് ആണ്‍കുഞ്ഞിന് ജന്മം നല്കി.
എന്നാല്‍ പ്രസവം കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കുഞ്ഞിനെ അനുപമയുടെ കൈയ്യില്‍ നിന്നും മാതാപിതാക്കള്‍ കൊണ്ടുപോവുകയായിരുന്നു. പ്രസവശേഷം അവശനിലയിലായതിനാല്‍ യുവതിക്ക് ഇത് എതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. സഹോദരിയുടെ വിവാഹത്തിനു ശേഷം കുഞ്ഞിനെ തരാമെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ മാതാപിതാക്കള്‍ വാക്കുപാലിച്ചില്ല. ഇതോടെ അനുപമ അജിത്തിനൊപ്പം പോകുകയും ചെയ്തു. ഇതിനിടയില്‍ അജിത്ത് വിവാഹം മോചനം നേടുകയും ചെയ്തിരുന്നു. പിന്നീട് മാര്‍ച്ച് മാസം മുതല്‍ അജിത്തും അനുപമയും ഒന്നിച്ചു ജീവിച്ചു തുടങ്ങി.പിന്നീട് ഏപ്രില്‍ മുതല്‍ കുഞ്ഞിനെ അന്വേഷിച്ചുള്ള പരാതിയുമായി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുകയായിരുന്നു അനുപമയും അജിത്തും. ഡിജിപിക്ക് മുന്നില്‍ വരെ പരാതി നല്കി. എന്നാല്‍ അന്വേഷണം നാലു മാസത്തോളമാണ് വൈകി. ഇതിനിടെ ഓഗസ്റ്റ് ആദ്യവാരം ശിശുക്ഷേമസമിതി കുഞ്ഞിനെ ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്കി. അനുപമയുടെ പരാതി ലഭിച്ച് ആറു മാസത്തിനു ശേഷമാണ് പൊലീസ് അനുപമയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തത്. അനുപമയുടെ അച്ഛന് ജയചന്ദ്രന്, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. തുടർന്ന് സിപിഐഎം നേതൃത്വത്തിനും ശിശുക്ഷേമ സമിതിക്കും ഉള്‍പ്പടെ എതിരെ കടുത്ത ആരോപണങ്ങളുമായാണ് അനുപമ രംഗത്തെത്തിയത്. കുഞ്ഞിനെ താനറിയാതെ ദത്ത് നല്കിയ സംഭവത്തില്‍ ഉന്നതരുടെ ഇടപെടലുണ്ടെന്ന് അനുപമ ആരോപിച്ചുസെക്രട്ടറിയേറ്റിന് മുന്നിലും ശിശുക്ഷേമ സമിതിക്ക് മുന്നിലും സമരം നടത്തിയ അനുപമയ്ക്ക് നവംബർ പകുതിയോടെ കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള സാഹചര്യമുണ്ടായത്.
നഷ്ടപ്പെട്ട കുഞ്ഞിനുവേണ്ടി ഒരു വർഷത്തിലധികം നീണ്ട നിയമപോരാട്ടം നടത്തിയ അനുപമയ്ക്ക് ഈ വർഷം നവംബർ 24 നാണ് കോടതി ഇടപെടലില്‍ കുഞ്ഞിനെ തിരികെ ലഭിച്ചത്. ആന്ധ്രാ ദമ്പതികള്‍ ദത്തെടുത്ത കുഞ്ഞിനെ കോടതി ഇടപെട്ട് ദത്ത് റദ്ദാക്കി നാട്ടിലെത്തിക്കുകയായിരുന്നു.

ദത്ത് വിവാദത്തിൽ പൊതു ശ്രദ്ധ നേടിയ അനുപമയും അജിത്തും നിയമ പരമായി വിവാഹിതരായി;
- 2000 രൂപ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക്;
- വീട് വാടകയ്ക്ക് എടുത്ത് ലഹരിവില്പന:യുവാവും യുവതിയും കൊച്ചിയിൽ പിടിയിൽ;
- അഞ്ജുവും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം:
- കാർ സ്കൂട്ടറിൽ ഇടിച്ച് നവവധു മരിച്ചു:
- പിറന്നാൾആഘോഷിക്കാൻഎത്തിയഇരുപതുകാരി മുങ്ങി മരിച്ചു:
- മലയാളി യുവാവ് ബഹ്റൈനിൽവാഹനാപകടത്തിൽ മരിച്ചു:
- കാസർഗോഡ് കാഞ്ഞങ്ങാട്ലോഡ്ജിനുള്ളിൽ യുവതിയെ കുത്തിക്കൊന്നു;
- കർണാടക ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല :അരുന്ധതി റോയ്;
- പാർട്ടി അമ്മയെപ്പോലെ’: ഡി കെ ഡൽഹിക്ക് തിരിച്ചു;
- കേരള സംസ്ഥാന അക്ഷയ AK-599 ഭാഗ്യകുറി ഫലം -14-05-2023
- ഗാന്ധി വധവും, മുഗൾ രാജ വംശവും നെഹ്രുവുമൊക്കെ കേരളത്തിലെ പാഠ പുസ്തകങ്ങളിൽ ഉണ്ടാകും: മുഖ്യമന്ത്രി;
- കോണ്‍ഗ്രസിന്റെ ‘ട്രബിള്‍ ഷൂട്ടർ’ ഡി കെ ശിവകുമാർ:
- മതപഠന കേന്ദ്രത്തിൽ 17കാരി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത
- കേരള സംസ്ഥാന കാരുണ്യ KR-601 ഭാഗ്യകുറി ഫലം 13-05-2023:
- കർണാടകയിൽ സിദ്ദരാമയ്യ മുഖ്യമന്ത്രിയാകും: ഡികെ ശിവകുമാറിന്റെ പദവിയിൽ അനിശ്ചിതത്വം:
- കേരള സംസ്ഥാന നിർമ്മൽ NR-328 ഭാഗ്യകുറി ഫലം :12-05-2023;
- വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;
- കേരള സംസ്ഥാന കാരുണ്യ പ്ലസ് KN-469 ഭാഗ്യകുറി ഫലം :11-05-2023;
- കേരള സംസ്ഥാന ഫിഫ്റ്റി ഫിഫ്റ്റി FF-49 ഭാഗ്യകുറി ഫലം :10-05-2023
- കണ്ണൂര്‍ സ്വദേശി സൗദിയിൽനിര്യാതനായി:
- വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി:
- ഡോക്ടർ വന്ദനദാസിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചു:കണ്ണീരടക്കാനാകാതെബന്ധുക്കളും നാട്ടുകാരും
- ഏകമകള്‍:നൊമ്പരമായി യുവ ഡോക്ടറുടെ വീടിന് മുന്പിലെ നെയിം ബോര്‍ഡ്
- വനിതാ ഡോക്ടറെ കുത്തിക്കൊന്നസംഭവം; സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍:
- അമ്മയും കുഞ്ഞും കിണറ്റില്‍മരിച്ചനിലയില്‍:
- ബോട്ടിനു രജിസ്ട്രേഷനില്ല, ഓടിച്ച സ്രാങ്കിന് ലൈസൻസും:നടപടികൾ പൂർത്തിയാകും മുൻപ് സർവീസ്, 16–ാം ദിനം ദുരന്തം
- കേരള സംസ്ഥാന സ്ത്രീ ശക്തി SS-364 ഭാഗ്യകുറി ഫലം:09-05-2023;
- കേരള സംസ്ഥാന വിൻ വിൻ W-717 ഭാഗ്യകുറി ഫലം :08-05-2023;