ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലുള്ളത് : ചൈന
ഹോർമുസ് കടലിടുക്കിലൂടെ ചൈനീസ് കപ്പലുകൾ സ്ഥിരമായി സഞ്ചരിക്കുന്നുണ്ടെന്നും, ഇറാനുമായി ഉള്ള വ്യാപാരവും ഊർജ്ജ കരാറുകളും തുടർച്ചയായി പാലിക്കുമെന്നും ചൈന വ്യക്തമാക്കി.
ഇറാനുമായുള്ള ബന്ധം തങ്ങൾക്ക് തന്ത്രപ്രധാനമാണെന്നും, ആ കരാറുകൾ മാനിക്കുന്നത് ചൈനയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഇതിൽ മറ്റ് രാജ്യങ്ങൾ ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
അതേസമയം, ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണെന്ന നിലപാടിനും ചൈന പരോക്ഷ പിന്തുണ നൽകുന്നുവെന്ന വിലയിരുത്തലുകൾ ഉയരുന്നു. ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ചില രാജ്യങ്ങളുടെ കപ്പലുകൾക്ക് പ്രത്യേക അനുമതി നൽകിയേക്കാമെന്ന സൂചനകളും പുറത്തുവരുന്നു.
അമേരിക്ക ഇറാനെതിരെ കടലിടുക്കിൽ നാവിക സമ്മർദ്ദം വർധിപ്പിക്കുന്ന സാഹചര്യത്തിൽ, ഈ പ്രദേശം ആഗോള വ്യാപാരത്തിനും എണ്ണവിതരണത്തിനും നിർണ്ണായക കേന്ദ്രമായി മാറിയിരിക്കുകയാണ്. ചൈനയുടെ നിലപാട് ഈ സംഘർഷത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിനിടെ, സംഘർഷം കൂടുതൽ രൂക്ഷമാകാതിരിക്കാനായി രാജ്യങ്ങൾ ആത്മസംയമനം പാലിക്കണമെന്നും, സംഭാഷണ വഴികൾ തുറക്കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യം ലോക സാമ്പത്തിക വ്യവസ്ഥയെയും സുരക്ഷാ സാഹചര്യങ്ങളെയും നേരിട്ട് ബാധിക്കാവുന്ന ഘട്ടത്തിലേക്ക് നീങ്ങുന്നുവെന്നാണ് നിരീക്ഷണം.
Chinese Defense Ministry:
‘Chinese ships continue to move in and out of the waters of the Strait of Hormuz. We have trade and energy agreements with Iran, which we will respect and abide by.
We expect others not to interfere in our affairs. Iran controls the Strait of Hormuz, and has opened it to us.’

