ഒരേ ഗെയിംസില്‍ രണ്ട് മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരം, വീണ്ടും ചരിത്രം രചിച്ചു കുറിച്ച് അവനി ലേഖര;

ടോക്യോ: പാരലിംപിക്സില്‍ ഇന്ത്യയുടെ അവനി ലേഖാര ചരിത്രം രചിച്ചു. വനിതകളുടെ 50 മീ. റൈഫിള്‍ 3 പൊസിഷന്‍സില്‍ (എസ്. എച്ച്‌1) അവനി വെങ്കല മെഡല്‍ സ്വന്തമാക്കി. ചൈനയുടെ ക്യൂപിങ് സാങ് സ്വര്‍ണവും ജര്‍മനിയുടെ നടാഷ ഹില്‍ട്രോ വെള്ളിയും നേടി. പാരലിംപിക്സില്‍ ഒരേ ഗെയിംസില്‍ രണ്ട് മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായി അവനി മാറി. 

നേരത്തെ പാരലിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് (എസ്.എച്ച്‌ 1) ഇനത്തിലായിരുന്നു അവനിയുടെ സുവര്‍ണനേട്ടം. ടോക്യോ പാരലിംപിക്സിലെ ഇന്ത്യയുടെ 12ാം മെഡല്‍ നേട്ടമാണിത്

പാരലിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്യോയിലേത്. രണ്ട് സ്വര്‍ണം, ആറ് വെള്ളി, നാല് വെങ്കലമാണ് ടോക്യോ പാരലിംപിക്സിലെ ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. അവാനല ലേഖാരയും (ഷൂട്ടിങ്) സുമിത് ആന്‍റിലുമാണ് (ജാവലിന്‍ ത്രോ) സ്വര്‍ണം നേടി രാജ്യത്തിന്‍റെ അഭിമാനമായത്.

ഭവിനബെന്‍ പട്ടേല്‍ (ടേബിള്‍ ടെന്നിസ്), മാരിയപ്പന്‍ തങ്കവേലു, നിശാദ്, പ്രവീണ്‍ കുമാര്‍ (ഹൈജംപ്), യോഗേഷ് (ഡിസ്കസ്), ദേവേന്ദ്ര ജജാരിയ (ജാവലിന്‍) എന്നിവരാണ് വെള്ളി നേടിയ മറ്റ് താരങ്ങള്‍. സുന്ദര്‍ സിങ് (ജാവലിന്‍, ശരദ് (ഹൈജംപ്), സിങ്രാജ് (ഷൂട്ടിങ്) എന്നിവരാണ് വെങ്കലമെഡല്‍ ജേതാക്കള്‍. ഡിസ്കസ്ത്രോയില്‍ വിനോദ്കുമാര്‍ വെങ്കലം നേടിയെങ്കിലും പിന്നീട് അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply