വെബ് ഡസ്ക് :ഉത്തർപ്രദേശടക്കം അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വോട്ടിങ് പൂർത്തിയാതോടെ രാജ്യത്ത് ഇന്ധനവില കുതിച്ചേക്കുമെന്ന് വാർത്ത കേട്ട്. പമ്പുകളിൽ വലിയ തിരക്ക്.പെട്രോൾ ലിറ്ററിന് 15 മുതൽ 25 രൂപവരെ കൂട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ–- ഉക്രയ്‌ൻ യുദ്ധം കനത്തതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില വീപ്പയ്‌ക്ക് 115 ഡോളർ പിന്നിട്ടത് ചൂണ്ടിക്കാട്ടിയാകും കമ്പനികൾ വില ഉയർത്തുക. 2014ന് ശേഷം ആദ്യമായി വില 110 ഡോളർ പിന്നിട്ടത് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്. പാശ്ചാത്യ ഉപരോധവും റഷ്യയിൽനിന്നുള്ള എണ്ണ– -പ്രകൃതി വാതക ലഭ്യതക്കുറവുമാണ് അന്താരാഷ്ട്ര വിപണിയിൽ വിലവർധനയ്‌ക്ക് കാരണം. എന്നാൽ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനംമാത്രമാണ്
റഷ്യയിൽനിന്നുള്ളത്. അതേസമയം, വീപ്പയ്‌ക്ക് 150 ഡോളർവരെ വില ഉയർന്നേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകി. രൂപയുടെ മൂല്യം ഇടിഞ്ഞതും തിരിച്ചടിയാകും.

[quads id=RndAds]