
ശാരീരിക ഉപദ്രവത്തിൽ ഗര്‍ഭം അലസി
കാച്ചാണിയില്‍ നവവധുവിന്റെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പരാതി. ഇരുപത്തിയൊന്‍പതുകാരിയായ അനുപ്രിയ എസ്. നാഥാണ് ഭര്‍ത്താവ് എം.മനുവിനും വീട്ടുകാര്‍ക്കുമെതിരെ
കത്തെഴുതിവച്ച ശേഷം ജീവനൊടുക്കിയത്. സ്ത്രീധനം ചോദിച്ച് മാനസികമായി ഉപദ്രവിച്ചെന്നാണ് വീട്ടുകാരുടെ പരാതി.
കാച്ചാണി പമ്മത്തുമൂലയില്‍ സുരേന്ദ്ര നാഥിന്റെയും പുഷ്പലതയുടെയും മകളായ അനുപ്രിയയെ Anu priyaകഴിഞ്ഞ
ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.
കൊല്ലം#kollam അഞ്ചല്‍ സ്വദേശി മനുവുമായി എട്ട് മാസം മുന്‍പായിരുന്നു വിവാഹം. മനുവും മാതാപിതാക്കളും സ്ത്രീധനം ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. അതില്‍ മനം നൊന്താണ് ആത്മഹത്യയെന്നാണ് പരാതി.
വിവാഹം കഴിഞ്ഞ് ഒന്നരമാസമായപ്പോള്‍ മനു വിദേശത്ത് ജോലിക്ക് പോയി. ആ സമയം അനുപ്രിയ ഗര്‍ഭിണിയായിരുന്നെങ്കിലും ശാരീരിക ഉപദ്രവങ്ങള്‍ കാരണം ഗര്‍ഭം അലസി. പിന്നീട് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും മനുവും മാതാപിതാക്കളും ഫോണ്‍വിളിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പരാതിപ്പെടുന്നു.
Advertisementബിടെക് ബിരുദധാരിയായിട്ടും Btechഅനുപ്രിയയെ ജോലിക്ക് പോകാന്‍ പോലും അനുവദിച്ചിരുന്നില്ല. പീഡനവിവരങ്ങള്‍ വ്യക്തമാക്കിയ ആത്മഹത്യാകുറിപ്പ് സഹിതം അരുവിക്കര പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്
ആത്മഹത്യാപ്രേരണാകുറ്റം കേന്ദ്രീകരിച്ച് അന്വേഷിക്കുകയാണ്.
You must be logged in to post a comment.