കൊച്ചി: – സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന് ബിനീഷ് കോടിയേരി ഗുണ്ടയാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ്. ബിനീഷിന് പണത്തോട് ആര്‍ത്തിയാണെന്നും എം.എം ലോറന്‍സ് പറഞ്ഞു.
“ബിനീഷിനെ കുട്ടിക്കാലം മുതല്‍ എനിക്കറിയാം. വളരെ മര്യാദക്കാരനും സുമുഖനുമായിരുന്നു. വളർന്നു കഴിഞ്ഞപ്പോൾ സ്ഥിതിയൊക്കെ മാറി. പിന്നീട് ഗുണ്ടയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തെമ്മാടിയായി. അച്ഛന് അറിഞ്ഞിട്ടോ അച്ഛനോട് ചോദിച്ചിട്ടോ ഒന്നുമല്ല ഇതൊക്കെ ചെയ്യുന്നത്. പണം സമ്പാദിക്കാനുള്ള മോഹം. ഇതിന് വളഞ്ഞ വഴി സ്വീകരിക്കുന്നു. പണം സമ്പാദിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. മകന് ചെയ്ത തെറ്റിന് പിതാവിനെ എന്തിന് കുറ്റപ്പെടുത്തണമെന്നും എം.എം ലോറന്‍സ് ചോദിച്ചു.
സി.പി.എമ്മിലെ ചിലര്‍ സ്ഥാനമാനങ്ങള്‍ കിട്ടിയപ്പോള്‍ തെറ്റായ നിലപാട് സ്വീകരിക്കുന്നു. പദവികൾ ദുരുപയോഗം ചെയ്യുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും ആത്മപരിശോധന നടത്തി തെറ്റ് തിരുത്താന്‍ തയ്യാറാകണം. തെറ്റുണ്ടായാല്‍ തിരുത്താന്‍ തയ്യാറാണെന്ന ഇ.എം.എസിന്റെ നിലപാട് ഇന്നത്തെ പല നേതാക്കള്ക്കുമില്ലെന്നും എം.എം ലോറന്‍സ് പറഞ്ഞു.
പാർട്ടിയിലെ പ്രമുഖരാരും ബിനീഷിന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ തയാറായിരുന്നില്ല. അതിനിടെയാണ് മുതിർന്ന നേതാവിന്റെ പ്രതികരണം. എം.എം ലോറൻസിന്റെ മകൻ ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകയോടാണ് എം.എം ലോറൻസ് ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്.