100 കോടി വെറും വ്യാജവാർത്ത, മീഡിയ പറയുന്നതാണ് സത്യം എന്ന്നിങ്ങൾവിശ്വസിക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്കും ന പറയാനുണ്ട് – അബിനാസ്;
കണ്ണൂർ : “സത്യം പറയാൻ ആണോ മീഡിയ അതോ മീഡിയ പറയുന്നതാണോ സത്യം മീഡിയ പറയുന്നതാണ് സത്യം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടേൽ നിങ്ങളോട് ഞങ്ങൾക്കും പറയാനുണ്ട്”: ഒടുവിൽ തനിക്ക് സംഭവിച്ചത് ജനങ്ങൾക്കു മുന്നിൽ തുറന്നുപറഞ്ഞ് അബിനാസ്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പ് നടത്തി നാടുവിട്ട തളിപ്പറമ്പ് സ്വദേശിയായ 22കാരൻ അബിനാസിനെക്കുറിച്ച് മാധ്യമങ്ങൾ പുറത്ത് വിട്ടതൊക്കെ വെറും കെട്ടിച്ചമച്ച കഥകളാണെന്ന് അബിനാസ്.
100 കോടി രൂപയെന്നത് തളിപ്പറമ്പിലെ ഒരു മാധ്യമപ്രവർത്തകന്റെ സൃഷ്ട്ടിയാണെന്നും അതിന്റെ 10 ശതമാനം തുകയെങ്കിലും താൻ തട്ടിപ്പ് നടത്തിയതായി തെളിയിക്കാൻ കഴിഞ്ഞാൽ ആ പത്രം വിൽക്കാൻ താൻ ഇറങ്ങും എന്നുമാണ് അബിനാസിന്റെ പരസ്യമായ വെല്ലുവിളി.
ബിസിനസ്സിൽ ചെറിയ തകർച്ച സംഭവിച്ചപ്പോൾ ഉണ്ടായമാനസികപിരിമുറുക്കം കാരണം മൊബൈൽ ഫോണുംസാമൂഹ്യമാധ്യമങ്ങളും ഒക്കെ ഉപേക്ഷിച്ച് കുറച്ചുദിവസം മാറിനിന്നു, ആ സമയത്താണ് തന്റെ പാർട്ണർസിനെ പണം ഇൻവെസ്റ്റ്ചെയ്തകുറച്ചുപേർ തട്ടിക്കൊണ്ടുപോയി ഒളിവിൽ വെക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.
അതിനാൽ തന്നെ ഷോപ്പ് അടഞ്ഞുകിടന്നു. ആരെയും വിളിച്ചാൽ കിട്ടാതെയുമായി. ഇതാണ് യാഥാർഥ്യം എന്ന് അബിനാസ് പറയുന്നു. ഈ സമയത്താണ് മാധ്യമങ്ങൾ വാർത്ത നൽകാൻ തുടങ്ങിയതും 100 കോടി തുക തട്ടിപ്പ് നടത്തി എന്നത് മുതൽപലവ്യാജവാർത്തകളും വന്നതെന്നും അയാൾ പറയുന്നു.
തളിപ്പറമ്പിൽ ഇത്രയും മണ്ടന്മാർ ഉണ്ടോ എന്ന വിധത്തിലുള്ളവാർത്തകളോടുംഅബിനാസ്പ്രതികരിക്കുന്നു, തളിപ്പറമ്പ് പ്രദേശത്തെ വളരെ കുറച്ചുപേർമാത്രമാണ് കാര്യങ്ങൾ അന്വേഷിക്കാതെ നിക്ഷേപം നൽകിയിട്ടുള്ളൂ.
എന്നാൽ ഭൂരിഭാഗം നിക്ഷേപകരുംഅക്കൗണ്ടന്റിനെ വെച്ച് സ്ഥാപനത്തിന്റെ ഹിസ്റ്ററി പരിശോധിച്ചും ലാഭനഷ്ടക്കണക്കുകൾ അറിഞ്ഞ് ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന ഉറപ്പിന്മേലാണ് നിക്ഷേപം നടത്തിയത് എന്നും ഇയാൾ പറയുന്നു.
തന്നിൽ നിക്ഷേപിച്ച ഒരു നിക്ഷേപകരുംഭയപ്പെടേണ്ടതില്ല എന്നും കുറച്ചു മാസങ്ങൾക്കകം വാങ്ങിയ പണം മുഴുവനായി തിരികെ നൽകുമെന്നും അബിനാസ് ഉറപ്പ് നൽകുന്നു.