വെബ് ഡസ്ക്: ഹരിയാന ഗുരുഗ്രാമില്‍ സംഘ്പരിവാറിെന്റ നേതൃത്വത്തില്‍ വെള്ളിയാഴ്ച നമസ്കാരം തടയുന്ന സാഹചര്യത്തില്‍ മുസ്ലിംകള്ക്ക് ജുമുഅ പ്രാര്‍ഥനക്കായി സ്വന്തം നിലക്ക് വഴിെയാരുക്കി സിഖ്, ഹിന്ദു സമുദായങ്ങള്‍.
ഗുരുഗ്രാമിലെ ഗുരുദ്വാര ശ്രീഗുരു സിങ് സഭക്ക് കീഴിലുള്ള അഞ്ച് ഗുരുദ്വാരകള്‍ മുസ്ലിംകള്ക്ക് പ്രാര്‍ഥനക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹിന്ദു സമുദായാംഗം തെന്റ കടമുറി കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ അനുവദിച്ചു.
ജോലി ആവശ്യാര്‍ഥം നിരവധി മുസ്ലിംകള് വരുന്ന ഗുരുഗ്രാമില്‍ മുസ്ലിംകള് പാര്‍ക്കുകളിലും ഒഴിഞ്ഞ ഗ്രൗണ്ടുകളിലും നടത്തി വന്നിരുന്ന വെള്ളിയാഴ്ച പ്രാര്‍ഥന സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടയുന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്. നമസ്കാരത്തിന്കൈയേറിയ വഖഫ് ഭൂമികള്‍ തിരിച്ചുനല്‍കാത്ത ഹരിയാന സര്‍ക്കാര്‍ പ്രാര്‍ഥനക്ക് പൊതുസ്ഥലങ്ങള്‍ നിര്‍ണയിച്ചു നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സംഘ് പരിവാറും ഒരു വിഭാഗം റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും പ്രതിഷേധവുമായി വരികയും നമസ്കാര സ്ഥലങ്ങളില്‍ ചാണകം വിതറുകയും ചെയ്തതോടെ ജില്ലാ ഭരണകൂടം നിലപാട് മാറ്റി. പ്രദേശവാസികളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ അനുമതി നല്‍കു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവര്‍.
സദര്‍ ബസാര്‍, സെക്ടര്‍ 39, സെക്ടര്‍ 46, മോഡല്‍ ടൗണ്‍, ജേകബ്പുര എന്നിവിടങ്ങളിലെ അഞ്ച് ഗുരുദ്വാരകളിലായി 2000 പേര്‍ക്ക് നമസ്ക്കരിക്കാന്‍ കഴിയുമെങ്കിലും കോവിഡ് നിയന്ത്രങ്ങള്‍ പലിച്ച് 30-40 പേരുടെ ബാച്ചുകളായിട്ടാണ് ഒാരോ ഗുരുദ്വാരയിലും വെള്ളിയാഴ്ച നമസ്കാരം നിര്‍വഹിക്കുകയെന്ന് ഗുരുദ്വാര കമ്മിറ്റി പ്രസിഡന്‍റ് ശെര്‍ദില്‍ സിങ് സിധു പറഞ്ഞു. ഇതിന് അധികൃതരുടെ അനുമതി ആവശ്യമാണെങ്കില്‍ അപേക്ഷ നല്‍കുമെന്നും സിധു തുടര്‍ന്നു.
ഇൗ സഹായഹസ്തം മഹത്തരമെന്ന് വിശേഷിപ്പിച്ച ഗുരുഗ്രാം ജംഇയ്യത്തുല്‍ ഉലമായെ പ്രസിഡന്‍റ് മുഫ്തി മുഹമ്മദ് സലീം വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഉൗട്ടിയുറപ്പിക്കുന്ന നടപടിയാണിതെന്ന് പറഞ്ഞു. സെക്ടര്‍ 39ലും സദര്‍ ബസാറിലും ഇൗ വെള്ളിയാഴ്ച തന്നെ ജുമുഅ നടത്തുമെന്നും അദ്ദേഹം തുടര്‍ന്നു. നമസ്കാരത്തിനുള്ള സൗകര്യം ഉറപ്പുവരുത്താനായി സിഖ് നേതാക്കള്‍ മുഫ്തിയെ വ്യാഴാഴ്ച ഗുരുദ്വാര തുറന്ന് കാണിച്ചു.
ഗുരുഗ്രാം സെക്ടര്‍ 12ലെ ഹിന്ദു സമുദായത്തില്‍ നിന്നുള്ള അക്ഷയ് യാദവ് തെന്റ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ജുമുഅ നമസ്കാരത്തിനായി കഴിഞ്ഞ വെള്ളിയാഴ്ച തുറന്നുകൊടുത്തു. വ്യത്യസ്ത വിശ്വാസമുള്ള വിഭാഗങ്ങള്‍ ഛിദ്രതയുടെ ശക്തികളെ പരാജയപ്പെടുത്താന്‍ മുന്നോട്ടുവരുന്നത് സാഹോദര്യത്തിെന്റ മികച്ച ഉദാഹരണമാണെന്ന് ഗുരു്രാഗം മുസ്ലിം കൗണ്‍സില്‍ സ്ഥാപകരിലൊരാളായ അല്‍ഥാഫ് അഹ്മദ് പറഞ്ഞു.
വീണ്ടും മാനവ സ്നേഹത്തിന്റെ മകടുടോദാഹരണം; സംഘ്പരിവാര്‍ ജുമുഅ തടഞ്ഞയിടങ്ങളില്‍ നാളെ ജുമുഅ നമസ്കരിക്കാന്‍ ഗുരുദ്വാരയടക്കം തുറന്ന് കൊടുത്ത് സിഖ്, ഹിന്ദു സമുദായനേതാക്കൾ;
