തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു ‘ഭക്ഷ്യ ഭദ്രതാ അലവന്‍സ്’ ഭക്ഷ്യ കിറ്റുകളായി നല്കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ വിതരണം ചെയ്ത കപ്പലണ്ടി മിഠായിയില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന അഫ്ളോടോക്സിന് ബി വണ്‍ കണ്ടെത്തിയതു സംബന്ധിച്ച സാംപിള്‍ പരിശോധനാ ഫലം മുഖ്യമന്ത്രി, പൊതു വിദ്യാഭ്യാസ മന്ത്രി, ഭഷ്യ മന്ത്രി എന്നിവര്‍ക്ക് പ്രതിപക്ഷ നേതാവ് കൈമാറി.
കിറ്റിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികള്‍ പ്രതിപക്ഷ നേതാവിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന കപ്പലണ്ടി മിഠായി സര്‍ക്കാര്‍ അനലിസ്റ്റ്സ് ലബോറട്ടറിയില്‍ പരിശോധനക്ക് നല്‍കിയത്. പരിശോധന റിപ്പോര്‍ട്ടില്‍ അഫ്ളോ ടോക്സിന് ബി 1 എ മാരകമായ വിഷാംശം ഉണ്ടെന്നു കണ്ടെത്തിയത്. ഈ വിഷാംശം കരളിനെ ബാധിക്കുകയും നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സീറോസിസിന് 90 ശതമാനം കാരണമാകാനും സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. തമിഴ്നാട്ടിലെ ഒരു കമ്പനിയില്‍ നിന്നാണ് സപ്ലൈകോ ഈ മിഠായി വാങ്ങിയത്.

വിദ്യാര്‍ഥികള്‍ക്ക് നല്കിയ കിറ്റില്‍ പഴകിയ കപ്പലണ്ടി ; ലാബ് റിപ്പോര്‍ട്ട് വി.ഡി സതീശൻ സര്‍ക്കാരിന് കൈമാറി
sponsored
sponsored